മിനിമം വേതനത്തിൽ വർദ്ധനവ് ആവശ്യപ്പെട്ട് രാപ്പകൽ സമരവുമായി കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ. മിനിമം വേതനം 400 രൂപയെങ്കിലും ആക്കണമെന്ന് ആവശ്യപ്പെട്ടാണ് ആറു ദിവസമായി പൊരി വെയിലത്ത് തൊഴിലാളികൾ സമരം ചെയ്യുന്നത്. 200 രൂപ മാത്രമാണ് കശുവണ്ടി തൊഴിലാളികൾക്ക് നിലവിൽ വേതനമായി ലഭിക്കുന്നത്.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വിവിധ ഫാക്ടറികൾക്ക് മുൻപിൽ ആറു ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾ എട്ടുവർഷമായി ഈ മേഖലയിൽ ഒരു ശമ്പളപരിഷ്കരണം വന്നിട്ട് എന്നും 200 രൂപ കൊണ്ട് എങ്ങനെ ഇക്കാലത്ത് ജീവിക്കും എന്നും ചോദിക്കുന്നു.
ഇന്ന് തൊഴിലാളികളുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാനപാത ഉപരോധിച്ചുള്ള സമര പരിപാടികൾ ആലോചിക്കേണ്ടി വരും എന്നും കശുവണ്ടി തൊഴിലാളികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക