ദമ്പതിമാരുടെ വഴക്കിനെ തുടർന്ന് ബാങ്കോക്കിലേക്കുള്ള വിമാനം ഡൽഹിയിൽ ഇറക്കി. സ്വിറ്റ്സർലൻഡിൽ നിന്നും ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ(LH772) എന്ന വിമാനമാണ് ദമ്പതിമാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്.
സ്വിറ്റ്സർലൻഡിലെ മ്യൂണിച്ചിൽ നിന്നും ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനം ദമ്പതിമാരുടെ വഴക്കിനെ തുടർന്ന് പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും കാരണം വെളിപ്പെടുത്താത്തതിനാൽ പാക്ക് അധികൃതർ അനുവദിച്ചില്ല. ഇതിനെ തുടർന്ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
വിമാനത്തിനുള്ളിൽ വച്ച് മോശം പെരുമാറ്റം നടത്തിയതിന് യാത്രക്കാരായ ദമ്പതികളെ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി. ദമ്പതികളുടെ വഴക്കിന് എന്താണ് കാരണമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് വിമാനം വഴി തിരിച്ചു വിടേണ്ടി വന്നത് എന്ന് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഏവിയേഷൻ സെക്യൂരിറ്റി എൻഐഎയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക