ഭാരത് ഗൗരവ് ട്രെയിനിൽ യാത്രക്കാരായ 80 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. വയറുവേദനയും അതിസാരവും അടക്കമുള്ള രോഗങ്ങളാണ് ചെന്നൈയിൽ നിന്ന് പുറപ്പെട്ട 80 യാത്രക്കാർക്ക് പിടിപെട്ടത്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
യാത്രക്കാർക്ക് മെഡിക്കൽ സഹായം നൽകുന്നതിനായി പൂനെ സ്റ്റേഷനിലേക്ക് റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാരെയും റൂബി ഹാളിലെ ഡോക്ടർമാരെയും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരെയും അയച്ചതായി ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരും PRO യും ആയ രാംദാസ് ഭിസെ അറിയിച്ചു.
10000 ത്തോളം യാത്രക്കാരുണ്ടായിരുന്ന ട്രെയിനിലെ പല യാത്രക്കാർക്കും പൂനെ സ്റ്റേഷനിൽ എത്താൻ ഇരിക്കെ തലകറക്കവും വയറുവേദനയും ചർദ്ദിയും അതിസാരവും അടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെട്ടു.
റെയിൽവേ യാത്രക്കാർക്ക് ഭക്ഷണം നൽകിയിട്ടില്ലെന്നും പുറപ്പെടുന്നതിനു മുൻപ് ട്രെയിൻ വിശദമായി പരിശോധിച്ചിരുന്നതാണെന്നും ട്രെയിനിൽ അടുക്കള സൗകര്യം ഇല്ലായിരുന്നു എന്നും റെയിൽവേ അധികൃതർ അറിയിച്ചു. സോലാപൂരിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള വാദി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക