ഡല്‍ഹി: രാജ്യത്തിന് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമായ തേജസ് എല്‍സിഎ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 65,000 കോടി രൂപയാണ് വകയിരുത്തിയത്. 97 തേജസ് എല്‍സിഎ വിമാനങ്ങളാണ് വാങ്ങുക. കരസേനയ്ക്കായി 1.1 ലക്ഷം കോടി രൂപ മുടക്കി 156 പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങും.
റഷ്യന്‍ നിര്‍മിത യുദ്ധവിമാനമായ സുഖോയ് എംകെഐ വിമാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. 1.64 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഇടപാടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളില്‍ ഒന്നായി ഇത് മാറും. സൈന്യത്തിന്റെ കൈവശമുള്ള ഇരുനൂറ്റി അമ്പതോളം വരുന്ന സുഖോയ് എംകെഐ വിമാനങ്ങളില്‍ 84 എണ്ണത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍ ആണ് മെച്ചപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക