പറയാനുള്ളത് മാധ്യമങ്ങളിലൂടെയല്ല നേരിട്ട് പറയാം എന്നും രാജ്ഭവനിലേക്ക് വരൂ എന്നും ഗവർണർ ആര് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. രാജ്ഭവനിലെത്തി ബില്ലുകളുടെയും ഓർഡിനൻസുകളുടെയും അടിയന്തരസാഹചര്യം ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമങ്ങളിലൂടെ സംസാരിക്കരുത് എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
നിയമസഭ ബില്ലുകളിൽ താൻ ഒപ്പിടാം, പക്ഷേ അതിന്റെ സാഹചര്യവും ആവശ്യകതയും എന്തെന്ന് സർക്കാർ ബോധ്യപ്പെടുത്തണം. തനിക്ക് ആരോടും മുൻവിധിയില്ല മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ല. പറയേണ്ടത് നേരിട്ട് പറയുക. സമ്മർദ്ദത്തിന് താൻ വഴങ്ങില്ല.
സുപ്രീംകോടതിവിധിക്ക് പിന്നാലെ സ്ഥിരം വൈസ് ചാൻസിലർമാരെ സർവ്വകലാശാലകളിൽ നിയമിക്കാൻ നടപടി തുടങ്ങി. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ലെന്നും ഗവർണർ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകുന്നതും ഭരണഘടന വിരുദ്ധവുമായ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ അനുയായികളും പാർട്ടി മെമ്പർമാരും ചെയ്യുന്നത് ഭരണഘടനയെ നിന്ദിക്കരുതെന്ന് അവരോട് പറയണം.
സ്വതന്ത്ര കശ്മീർ എന്ന് പാക്ക് അധീന കശ്മീരിനെ വിളിക്കുന്നതും വിഘടന വാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നതും ഒക്കെയാണ് ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക