നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്കെതിരായ വിലക്ക് നീക്കി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയേറ്ററുകള്‍ക്ക് രണ്‍ജി പണിക്കര്‍ നല്‍കാനുള്ള കുടിശിക സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ ധാരണയിലായതോടെയാണ് വിലക്ക് നീക്കിയത്. രണ്‍ജി പണിക്കര്‍ പങ്കാളിയായ സിനിമ നിര്‍മ്മാണ-വിതരണക്കമ്പനി വന്‍ തുക കുടിശിക നല്‍കാനുണ്ടെന്നായിരുന്നു സംഘടനയുടെ ആരോപണം.
ഏഴു വര്‍ഷം മുന്‍പാണ് രണ്‍ജി പണിക്കരുടെ നേതൃത്വത്തില്‍ പുതിയ കമ്പനി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫിയോക്ക് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നല്‍കിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. താരം അഭിനയിക്കുന്ന സിനിമകള്‍ക്കും ഏതെങ്കിലും തരത്തില്‍ ഭാഗമാകുന്ന സിനിമകള്‍ക്കെല്ലാം വിലെേക്കര്പ്പെടുത്തിയിരുന്നു.
ആറു മാസം മുന്‍പ് ചേര്‍ന്ന യോഗത്തില്‍ രണ്‍ജി പണിക്കരെ വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചെങ്കിലും ഇത് നടപ്പായിരുന്നില്ല. തുടര്‍ന്ന് കുടിശിക തീര്‍ക്കാതെ രണ്‍ജി പണിക്കരുമായി സഹകരിക്കേണ്ടതില്ലെന്നും താരം അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക