ഡല്‍ഹി: രാജ്യത്ത് കൊവിഡ് സമയത്ത് (2019-21) 35,950 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം 2019ല്‍ 10,335 വിദ്യാര്‍ഥികളാണ് ജീവിതം അവസാനിപ്പിച്ചത്. 2020-ല്‍ ഇത് 12,526 ആയി ഉയര്‍ന്നു. 2021ല്‍ 13,089യും വര്‍ധിച്ചതായി സഹമന്ത്രി അബ്ബയ്യ നാരായണസ്വാമി പറഞ്ഞു.
സാമൂഹിക വിവേചനംമൂലം ആത്മഹത്യചെയ്ത പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ തേടിയുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ കാലയളവില്‍ കേരളത്തില്‍ യഥാക്രമം 418, 468, 497 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. വിദ്യാര്‍ഥി ആത്മഹത്യയില്‍ മുന്നില്‍ മഹാരാഷ്ട്രയാണ് (4969). മിസോറമിലാണ് (25) കുറവ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് (854) ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി ആത്മഹത്യ. ലക്ഷദ്വീപില്‍ ഒരു ആത്മഹത്യ പോലും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക