റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യു പി ഐ( യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ പരിധി ഉയർത്തി. എന്നാൽ എല്ലാ കാറ്റഗറിയിലുള്ളവർക്കും ഈ സേവനം ലഭ്യമാവില്ല.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങൾക്കാണ് ഉയർത്തിയ പരിധി ലഭ്യമാക്കുക. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ഈ കാറ്റഗറികളിൽ നൽകപ്പെട്ടിരുന്ന ഇടപാട് പരിധി. ഇതാണ് ഇപ്പോൾ 5 ലക്ഷമായി ഉയർത്തിയിരിക്കുന്നത്.
മ്യൂച്ചൽ ഫണ്ട് സബ്സ്ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്സ്ക്രിപ്ഷൻ, ക്രെഡിറ്റ് കാർഡ് പെയ്മെന്റ്സ് തുടങ്ങി റെക്കറിംഗ് ഓൺലൈൻ ഇടപാടുകളുടെ പരിധി 15000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് ഇടപാടുകൾ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നടത്താൻ സാധിക്കുന്ന റിയൽ ടൈം പെയ്മെന്റ് സംവിധാനമായ യു പി ഐ യിലൂടെ ഇന്ത്യയിൽ എവിടെ ഇരുന്നും ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് റിയൽ ടൈം പെയ്മെന്റ് നടത്താൻ സാധിക്കും. യുഎഇ, ഫ്രാൻസ് തുടങ്ങിയ പല വിദേശ രാജ്യങ്ങളിലും ഉയർന്ന ജനപ്രീതിയുള്ള യുപിഐ സംവിധാനം നടപ്പിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക