മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ) യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രം ഒപ്പിട്ടു. 17 ശതമാനം വർധിപ്പിക്കാനാണു തീരുമാനം.
2021-22 സാമ്പത്തികവർഷത്തെ ബാങ്കുകളുടെ മൊത്തം ശമ്പളച്ചെലവിൽ 17 ശതമാനം വർധന വരുത്താനാണ് ധാരണ. അടിസ്ഥാന ശമ്പളത്തിൽ മൂന്നുശതമാനം വർധനയാണ് നടപ്പാക്കുക. പെൻഷൻ പരിഷ്കരിക്കാനും ബാങ്കുകൾ സമ്മതമറിയിച്ചു.
അടിസ്ഥാന ശമ്പളത്തിലെയും അലവൻസുകളിലെയും വർധന സംബന്ധിച്ച് അന്തിമതീരുമാനം ആറുമാസത്തിനകമുണ്ടാകുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പള വർധനവുമായി ബന്ധപ്പെട്ട കരാറിൽ ബാങ്ക് ജീവനക്കാരുടെ പ്രവർത്തിസമയം ആഴ്ചയിൽ അഞ്ച് ദിവസമായി ചുരുക്കാനും ശുപാർശയുണ്ട്. ഞായറാഴ്ചയ്ക്കൊപ്പം എല്ലാ ശനിയാഴ്ചകളിലും അവധി നൽകാനാണ് ശുപാർശ. കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക