അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്കരിച്ചു.
അന്തിമോപചാരം അർപ്പിക്കുന്നതിനായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സിപിഐഎം പാർട്ടികളിൽ മുതിർന്ന നേതാക്കൾ അടക്കം നിരവധിപേർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര 13 മണിക്കൂർ പിന്നിട്ട് ഇന്ന് രാവിലെ മൂന്നരയോടെയാണ് കോട്ടയം കാനത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകൾ തിങ്ങി നിറഞ്ഞതോടെ ഒരു മണിക്കൂറോളം വൈകിയാണ് മൃതദേഹം വീട്ടിലെത്തിയത്.
അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ ഉടനീളം അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക