ഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇന്ന് വിധി പറയുക.
2019-ല്‍ കേന്ദ്രം വരുത്തിയ മാറ്റങ്ങളുടെ ഭരണഘ്ടന സാധുതയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹര്‍ജിക്കാര്‍ ചോദ്യംചെയ്തിരുന്നു. 16 ദിവസം വാദം കേട്ടശേഷമാണ് വിധി പറയുന്നത്. ഓഗസ്റ്റ് 2 ന് ആരംഭിച്ചവാദം കേള്‍ക്കലാണ് 16 ദിവസം നീണ്ടു നിന്നത്. ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിലുണ്ട്.
ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ പൂര്‍ണമായും സംയോജിപ്പിക്കാന്‍ അനുച്ഛേദം 370 റദ്ദാക്കല്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കഴിഞ്ഞ നാലര വര്‍ഷമായി ജമ്മു കശ്മീരിലും ലഡാക്കിലും ‘അഭൂതപൂര്‍വമായ സമാധാനം’ പുനസ്ഥാപിക്കുന്നതിലേക്ക് നയിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം, വിധിവരുന്ന പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളുംമറ്റും പോലീസ് നിരീക്ഷണത്തിലാണ്. വിദ്വേഷമുയര്‍ത്തുന്ന വീഡിയോകളും പോസ്റ്റുകളും പങ്കുവെക്കുന്നവര്ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക