ഗാസ: തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ഗാസയിലെ ഖാന് യൂനിസ് നഗര മധ്യത്തിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. രാത്രി നീണ്ട ആക്രമണത്തിനൊടുവില്‍ നഗരത്തിലെ പ്രധാന ഗതാഗതമാര്‍ഗമായ നോര്‍ത്ത് സൗത്ത് റോഡില്‍ ടാങ്കുകള്‍ പ്രവേശിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. വ്യോമയുദ്ധവും കനത്തതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പലായനം ചെയ്തത്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ഏറെപ്പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇന്നലെ 297 പേര് കൊല്ലപ്പെട്ടതായും മരണ സംഖ്യ 18,000 കടന്നതായും ഗാസ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളിലും ആശുപത്രികളിലും സ്ഥിതി മോശമാവുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആയിരങ്ങള്‍ തമ്പടിച്ചിരിക്കുന്ന ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടന.
വെടിനിര്‍ത്തല്‍ ആവശ്യം പല കോണുകളില്‍ നിന്നുയര്‍ന്നതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ലോകരാജ്യങ്ങളുടെ നിലപാടുകളെ കുറ്റപ്പെടുത്തി. ഒരു വശത്ത് തീവ്രവാദം ഇല്ലാതാക്കണമെന്നു പറയുന്ന രാജ്യങ്ങള്‍തന്നെ ഹമാസിനെതിരെയുള്ള യുദ്ധം നിര്‍ത്താനും പറയുന്നത് ഇരട്ടത്താപ്പാണെന്നു ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പേരെടുത്ത് നെതന്യാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക