ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ ചെയര്‍മാനുമായ വിജയകാന്ത് ആശുപത്രി വിട്ടു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം 18-ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ ആണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയകാന്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ഭാര്യ പ്രേമതലത അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നു.ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക