ഒരു അത്ഭുത കുഞ്ഞിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. യുഎസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അവിടെ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറ് മരണം ആണ് ഉണ്ടായത്. ഏതാണ്ട് 35,000 പേര്‍ക്ക് വൈദ്യുതി വിതരണം നഷ്ടപ്പെട്ടു. എന്നാല്‍ അത്ഭുതകരമായ കാര്യം മറ്റൊന്നാണ്.
വീട്ടില്‍ കിടത്തിയ ടെന്നസി സ്വദേശിനിയായ മൂറിന്റെ നാല് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ചുഴലിക്കാറ്റിന് ശേഷം കണ്ടെത്തിയത് പ്രദേശത്തെ ഒരു മരച്ചില്ലയില്‍ നിന്നാണ്. സംഭവത്തെ കുറിച്ച് 22 കാരിയായ മൂര്‍ പറയുന്നതിങ്ങനെ,’ “ചുഴലിക്കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതോടെ തങ്ങളുടെ താത്കാലിക വീട് രണ്ടായി പിളര്‍ന്നു. പിന്നാലെ ചുഴലിക്കാറ്റിന്റെ താഴ്ഭാഗം വീട്ടിനുള്ളിലേക്ക് കയറുകയും കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റോടെ ഉയര്‍ത്തുകയുമായിരുന്നു.’
ചുഴലിക്കാറ്റ് വീശിയടിച്ച് സമയത്ത് മൂറും ഭര്‍ത്താവും ഒരു വയസുള്ള മകൻ പ്രിൻസ്റ്റണുമായിരുന്നു ആ താത്കാലിക വീട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റിന് പിന്നാലെ നാല് മാസം പ്രായമായ കുട്ടിയെ കിടത്തിയ ബാസ്ക്കറ്റ് കാറ്റിന്റെ ശക്തിയില്‍ വായുവില്‍ ഉയര്‍ന്നു. ഈ സമയം മൂറിന്റെ ഭര്‍ത്താവ് കുട്ടിയെ കിടത്തിയ ബാസ്ക്കറ്റില് പിടിച്ചെങ്കിലും കാറ്റിന്റെ ശക്തിയില്‍ അദ്ദേഹം തെറിച്ച് വീഴുകയും കുട്ടിയോട് കൂടി ബാസ്ക്കറ്റ് വായുവിലുയരുകയുമായിരുന്നു. ഒരു വയസുള്ള മൂത്തമകന് പ്രിന്‍സ്റ്റണും മൂറും ഈ സമയം ഒരുമിച്ചായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പിന്നീട് ചുഴലിക്കാറ്റ് ശമിച്ച ശേഷവും പെയ്തിറങ്ങിയ മഴയത്ത് മൂറും ഭര്‍ത്താവും മൂത്തമകനോടൊപ്പം കുഞ്ഞിനെ അന്വേഷിച്ച് അലഞ്ഞു. ഒടുവില്‍ ഒരു മരത്തിന്റെ കൊമ്പില്‍ സുരക്ഷിതനായി ബാസ്ക്കറ്റില് ഇരിക്കുന്ന തങ്ങളുടെ മകനെ അവര്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക