ഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. യോഗത്തില്‍ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലും നൂറിനു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. ഓണ്‍ലൈനായും അല്ലാതെയും വിവിധ ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയ്യും. കോവിഡ് കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ തിങ്കളാഴ്ച 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ 88.78 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച രാജ്യത്ത് 142 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക