കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ്’ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. പതിനാല് വര്‍ഷം കൊണ്ട് കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ ജോളി ജോസഫ് പിടിയിലാകുന്നതും കേസിന്റെ നാള്‍വഴികളുമാണ് ഒരു ഡോക്യുമെന്ററി രൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
നാല് ഭാഷകളില്‍ (മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്) കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സ് ഇന്നലെ പുറത്തിറക്കിയതോടെ വീണ്ടും കൂടത്തായി കേസ് ചര്‍ച്ചാ വിഷയമാകുകയാണ്. 24 മണിക്കൂറിനിടയില്‍ തന്നെ ഡോക്യുമെന്ററി പ്രേക്ഷകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
ആറു കൊലപാതകങ്ങള്‍ നടത്തിയ ജോളി ജോസഫിനെ ചുറ്റിപ്പറ്റിയാണ് ഡോക്യുമെന്ററിയെടുത്തിരിക്കുന്നത്. ജോളി വിവാഹം ചെയ്ത റോയി തോമസ് പൊന്നമറ്റം കുടുംബാംഗമാണ്. റോയി തോമസിന്റെ മാതാവ് അന്നമ്മ തോമസ്, പിതാവ് ടോം, അന്നമ്മയുടെ സഹോദരന് മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവും റോയിയുടെ ബന്ധുകൂടിയായ ഷാജു സക്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരെയാണ് ജോളി ജോസഫ് വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക