മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങുന്നതായുള്ള പ്രഖ്യാപനം ലോകമെമ്പാടുമുള്ള 24 കോടി കംപ്യൂട്ടറുകളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അത്രയും കംപ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക പിന്തുണ അവസാനിക്കുന്നത് വലിയ രീതിയില്‍ ഇ-വേസ്റ്റ് കുന്നുകൂടാനിടയാക്കുമെന്ന് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ഒക്ടോബറോടെ വിന്‍ഡോസ് 10 നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്ഡേറ്റുകള് നല്‍കുമെങ്കിലും അതിന് വാര്‍ഷിക നിരക്ക് ഈടാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒഎസ് സപ്പോര്‍ട്ട് ലഭിക്കാതിരുന്നാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വാണിജ്യ ഉപഭോക്താക്കള്‍, സംരംഭങ്ങള്‍, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിവര്‍ വിന്‍ഡോസ് 10-ല്‍ തുടരാന്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ഇ.എസ്.യു പ്രോഗ്രാമില്‍ എന്റോന് ചെയ്യേണ്ടതായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക