ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നഗരത്തിലേക്കും തിരിച്ചും 15 ഓളം പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ട്രെയിനുകള്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്നും അയോധ്യ ധാമില്‍ യാത്ര അവസാനിപ്പിക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റ് സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ അയോധ്യ കാന്റ് സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കും. ജനുവരി 22 ക്ഷേത്ര ഉദ്ഘാടന ചടങ്ങ്.
പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. ക്ഷേത്ര നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരം പൂക്കളും ചുവര്‍ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. അയോധ്യയില്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അയോധ്യ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു. പുനര്‍നിര്‍മ്മിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യാന്‍ ശനിയാഴ്ചയാണ് മോദി നഗരം സന്ദര്‍ശിക്കുന്നത്.
പുതുതായി നിര്‍മ്മിച്ച മര്യാദ പുര്‍ഷോത്തം ശ്രീറാം അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു പൊതുറാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് അയോധ്യയില്‍ പുനര്‍നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും. ഡിസംബര്‍ 30ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്സ്പ്രസും പുതുതായി തുറന്ന വിമാനത്താവളത്തിലേക്ക് ആദ്യ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക