ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാഴ്ച പോലും മറയ്ക്കുന്ന അതിശൈത്യം തുടരുകയാണ്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ,വ്യോമ ഗതാഗതങ്ങൾ പ്രതിസന്ധിയിലാണ്. മണിക്കൂറുകൾ വൈകിയാണ് വിമാനങ്ങളും ട്രെയിനുകളും സർവീസ് നടത്തിയത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് വരും ദിവസങ്ങളിലും ശൈത്യം കടുക്കാനാണ് സാധ്യത. അതിശൈത്യത്തെ തുടർന്ന് മലിനീകരണ തോത് കൂടിയത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. മുതൽ മണ്ണിനെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഏകദേശം 80 ഓളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.
മണിക്കൂറുകളോളം വൈകിയാണ് നിരവധി ട്രെയിനുകൾ സർവീസ് നടത്തിയത്. മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളിൽ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ രാവിലെയും രാത്രിയിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക