ഡല്‍ഹി: മുന്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബി.ജെ.പി എം.പി.യുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റങ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെ പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍.
ജന്തര്‍മന്തറിലാണ് പ്രതിഷേധം അരങ്ങേറിയത്. തങ്ങളുടെ കരിയറിലെ നിര്‍ണായകമായ ഒരു വര്‍ഷം മുതിര്‍ന്ന താരങ്ങള്‍ കാരണം നഷ്ടമായെന്ന് ആരോപിച്ചാണ് ജൂനിയര്‍ താരങ്ങള്‍ രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് നൂറോളം താരങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. ഈ മൂന്ന് താരങ്ങളില്‍ നിന്ന് ഗുസ്തിയെ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, തനിക്കും വിനേഷ് ഫോഗട്ടിനും ബജ്റംഗ് പുനിയയ്ക്കുമെതിരെയുള്ള ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധം വ്യക്തമായ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നായിരുന്നു സാക്ഷി മാലികിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക