നികുതി വെട്ടിച്ചു എന്ന് ആരോപിച്ച് എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഉടുമ്പൻ ചോലയിൽ അടിമാലി ഇരുട്ടു കാനത്തെ ഹൈറേഞ്ച് സ്പൈസസിൽ നികുതിവെട്ടിപ്പ് നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ജി എസ് ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. എം എം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനമായ ഹൈറേഞ്ച് സ്പൈസസ് വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
നിലവിൽ പരിശോധന മണിക്കൂറുകൾ പിന്നിട്ടു കഴിഞ്ഞു. സിപി ഐ എമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലംബോദരന്റെ സ്ഥാപനത്തിന് നേരെ പരാതി ഉയർന്നുവന്നിരിക്കുന്നത്.
പരിശോധന നടത്തുന്ന സ്ഥാപനത്തിൽ സ്റ്റാഫുകളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവെച്ച ഉദ്യോഗസ്ഥർ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക