ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. ഇന്ന് വൈകിട്ടാണ് സംഭവം. സൈനികരും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. സമീപത്തുള്ള ഒരു കുന്നിൻ പുറത്തു നിന്നും തീവ്രവാദികൾ രണ്ട് റൗണ്ട് വെടിയുതിർത്തൊന്നും പ്രദേശത്തു നിന്നും ഇതുവരെ മരണങ്ങളോ പരിക്കു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതുമാണ് പുറത്തുവരുന്ന വിവരം.
വെടിയുതിർത്തതിനുശേഷം പ്രദേശത്തു നിന്നും ഇവർ രക്ഷപ്പെട്ടതായും വിവരമുണ്ട്. ലെഫ്റ്റ്നൻഡ് ജനറൽ ഉപേന്ദ്ര ധ്വിവേദി പ്രദേശത്തെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യാനായി പൂഞ്ചിലെത്തിയ സമയത്ത് തന്നെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.
പ്രദേശത്ത് സൈനികർക്ക് നേരെ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിൽ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇന്നുണ്ടായത്. ഡിസംബർ 22ന് സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ നാല് സൈനികരാണ് വീര മൃത്യു വരിച്ചത്.
2003 മുതൽ തീവ്രവാദ മുക്ത മേഖലയായി മാറിയ പിർ പഞ്ചൽ മേഖല, രജൗറി, പൂഞ്ച് എന്നിവിടങ്ങളിൽ 2021 മുതലാണ് തീവ്രവാദ ആക്രമണങ്ങൾ പുനരാരംഭിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 35ൽ അധികം സൈനികർക്കും കഴിഞ്ഞ ഏഴു മാസത്തിനിടെ ഇരുപതോളം സൈനികർക്കും ആണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക