കോഴിക്കോട്: വടകരയിൽ കടമുറിയ്ക്കുള്ളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവശിഷ്ടം കണ്ടെത്തിയിടത്തു നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള സൂചന കിട്ടിയിരിക്കുന്നത്.
ഫോണിന്റെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ തലയോട്ടിയും അസ്ഥിയുമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
യുവാവ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായി പോലീസ് കുടുംബവുമായി ബന്ധപ്പെട്ടു. എന്നാൽ ഏറെ നാളുകളായി ഇയാളെ കുറിച്ച് വിവരമില്ലെന്ന് ബന്ധുകൾ പോലീസിനെ അറിയിച്ചു. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായതിന് ശേഷമേ മരിച്ചത് യുവാവാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ കുഞ്ഞിപ്പള്ളി ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമ്പോഴാണ്, അടച്ചിട്ട കടമുറിക്കുള്ളില്‍ തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഇടയിലായിരുന്നു തലയോട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക