അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ തൽസമയം കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ തമിഴ്നാട് സർക്കാർ നീക്കം ചെയ്തതിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. തമിഴ്നാട് സർക്കാർ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് എന്നും ഡിഎംകെ സർക്കാരിന്റെ നിലപാടുകൾ ജനങ്ങളുടെ ആരാധനയ്ക്കുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.
കാമാക്ഷി ക്ഷേത്രത്തിനുള്ളിൽ എട്ടുമണിക്ക് ഭജനകൾ ആരംഭിച്ചിരുന്നുവെന്നും തമിഴ്നാട്ടിലെ പോലീസുകാർ സാധാരണക്കാരെ പോലെ ക്ഷേത്രത്തിനുള്ളിൽ കയറി പ്രാണപ്രതിഷ്ഠ ചടങ്ങ് കാണുന്നതിനായി തയ്യാറാക്കിയ എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്യുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒരു ക്ഷേത്രത്തിൽ സ്വകാര്യമായി ആരാധനകൾ നടത്താനുള്ള ഞങ്ങളുടെ അവകാശത്തിനു മേലുള്ള ഗുരുതരമായ ലംഘനമാണ് സ്ക്രീനുകൾ നീക്കം ചെയ്തതിലൂടെ നടത്തിയത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക