കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കമ്മീഷണർ ഉത്തരവിറക്കി. അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു.
സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ ഇന്നലെ കോടതി ബഹിഷ്കരിച്ചിരുന്നു. അനീഷ്യയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചത് മേൽ ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകന്റെയും മാനസിക പീഡനമെന്നാണ് ഉയരുന്ന ആരോപണം.
ഞായറാഴ്ചയാണ് അനീഷ്യ ജീവനൊടുക്കിയത്. പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കൃത്യമായ നടപടിയെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അനീഷ്യയുടെ കുടുംബത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക