മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്.
നെയ്ക്കുപ്പ ചെഞ്ചടിയില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള വനത്തിലേക്കാണ് കരടിയെ തുരത്തിയത്. കരടി തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായി വനപാലകർ പറഞ്ഞു.
പയ്യമ്പള്ളിയിലാണ് ആദ്യം കരടിയെ നാട്ടുകാർ കണ്ടത്. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലും കരടി ഇറങ്ങിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക