എറണാകുളം: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ റിമാൻഡ് കാലാവധി നീട്ടി. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. സവാദിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഐഎ അടുത്തയാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
പ്രതിയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന എറണാകുളം സബ്ജയിലിൽ മതിയായ സുരക്ഷയില്ലെന്നും അതിനാൽ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റണമെന്നുമുള്ള എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു.
എട്ട് വർഷമാണ് സവാദ് കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. എസ്ഡിപിഐയുടെ സഹായത്തോടെ വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകളെടുത്ത് താമസിക്കുകയായിരുന്നു പ്രതി.
മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സവാദ് എൻഐഎയുടെ പിടിയിലായത്. മതനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതിയാണ് സവാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക