രണ്ടുമാസം നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണ്ടും മഞ്ഞുവീണു. ഇതോടെ കശ്മീരിലേക്ക് വീണ്ടും വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി.
ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ്, ഗുരെസ്, മച്ചിൽ, കർണ്ണ ദൂദ്പത്രി, ഷോപ്പിയാൻ എന്നിവയുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ മഞ്ഞുവീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ശൈത്യകാലം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കശ്മീരില്‍ മഞ്ഞുവീഴ്ച കുറഞ്ഞത് കടുത്ത ആശങ്കയ്ക്കിടയാക്കിയിരുന്നു. വിനോദസഞ്ചാരത്തെയും ഇത് നല്ല രീതിയില്‍ ബാധിച്ചു.
മഞ്ഞില്ലാതായതോടെ സഞ്ചാരികള്‍ കൂട്ടമായി കശ്മീര്‍ യാത്രകള്‍ ഒഴിവാക്കിയിരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ കശ്മീരിലെ ജനജീവിതം ഉള്‍പ്പടെ പ്രതിസന്ധിയിലാവുമെന്ന ആശങ്കയും ഉയര്‍ന്നു.
മഞ്ഞുവീഴ്ചയില്ലാതായതിനാല്‍, താഴ്വരയിലൊന്നാകെ സാധാരണയേക്കാള്‍ തണുത്ത രാത്രികളും ചൂടുള്ള പകലുകളുമാണ് അനുഭവപ്പെട്ടിരുന്നത്.
മഞ്ഞ് വീഴ്ച ആരംഭിച്ചതോടെ താഴ്വരയില് പലയിടത്തും കാലാവസ്ഥയിലും മാറ്റങ്ങളുണ്ടായി. ശ്രീനഗര്‍ നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.5 ഡിഗ്രി സെല്‍ഷ്യസാണ്.
പഹല്‍ഗാം, ഖാസിഗുണ്ട്, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയ്ത്ത് ശേഷം താപനിലയില്‍ കാര്യമായ മാറ്റമുണ്ടായി. അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായതോടെ നിലവില്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളിലുള്ള സഞ്ചാരികള്‍ ആവേശത്തിലായി.
കശ്മീരില്‍ നിലവില്‍ ‘ചില്ല-ഇ-കലന്‍’ എന്നറിയപ്പെടുന്ന ശീതകാലമാണ്. 40 ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ ശീതകാലം പൊതുവെ വളരെ പ്രയാസമേറിയതാണ്.
‘ചില്ല-ഇ-കലൻ’ ജനുവരി 31 ന് അവസാനിക്കും. അതിനുശേഷമുള്ള, 20 ദിവസത്തെ ‘ചില്ല-ഇ-ഖുർദ്’, 10 ദിവസത്തെ ‘ചില്ല-ഇ-ബച്ച’ എന്നീ സമയങ്ങളിലും തണുപ്പ് തുടരും. ഫെബ്രുവരി ആദ്യവാരം വരെ താഴ്വരയിലെ മിക്ക സ്ഥലങ്ങളിലും നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക