ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം കൊടുത്തിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാൻ കഴിയുന്നില്ല. ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രിയുടെ നടപ്പ്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ് കേരളത്തിൽ ഇപ്പോൾ. പെന്ഷന് കുടിശ്ശിക കിട്ടാതെ ഒരുലക്ഷം പെന്‍ഷന്‍കാര്‍ മരണപ്പെട്ടു. പ്രതിസന്ധിയുണ്ടാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ്, ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചുമ്മാതെയിരിക്കുന്നു. എ.കെ.ആന്റണി മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞത് നായനാര്‍ ഭരണത്തിനുശേഷമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഇന്നത്തെ സ്ഥിതി അതിലും ഭീകരമെന്നും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ വി.ഡി.സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക