തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത ഞെട്ടൽ ഉണ്ടാക്കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ വിദഗ്ദ പരിശോധന നടത്തുന്നതിന് മുൻപെയാണ് കാട്ടാന ചരിഞ്ഞത്. കേരളം എല്ലാ കാര്യവും സുതാര്യമായി ചെയ്തു. ആനയുടെ പോസ്റ്റുമോർട്ടം കേരളവും കർണാടകയും ചേർന്ന് നടത്തും. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ചംഗ സമിതിയെ അന്വേഷണത്തിന് നിയമിക്കും. I&E, ഐഎസ്എഫ് ഓഫീസർ,വെറ്റിനറി ഡോക്ടർ, എൻജിഒ പ്രതിനിധി, നിയമവിദഗ്ധൻ,ഡിഎഫ്ഒ ഫ്ലയിങ്
സ്ക്വഡ് എന്നിവർ സമിതിയിൽ ഉണ്ടാകുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞത്. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരണം നടത്തി. വെറ്ററിനറി സർജൻമാരുടെ സംഘം ഇന്ന് ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക