ചുരുങ്ങിയ ഫണ്ട് ഉപയോഗിച്ചാണ് സാഹിത്യോത്സവം നടത്തുന്നത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ഉണ്ടായ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ പറഞ്ഞു.
ചുള്ളിക്കാടിനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടം ഉണ്ട്. അഡ്മിനിസ്ട്രേഷന്റെ പ്രശ്നമാണ് ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ചുള്ളിക്കാടിന് ഉണ്ടായ പ്രശ്നം പൊതുവായ പ്രശ്നമാണെന്നും ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കുമാരനാശാന്റെ കരുണ കാവ്യത്തെക്കുറിച്ച് സംസാരിക്കാൻ കേരള സാഹിത്യ അക്കാദമി ക്ഷണിച്ചതനുസരിച്ച് എറണാകുളത്തു നിന്ന് തൃശൂർ വരെ ടാക്സിയിൽ എത്തിയ തനിക്ക് പ്രതിഫലമായി നൽകിയത് 2400 രൂപയാണ് എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു.
വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജും ഡ്രൈവറുടെ ബാറ്റയും അടക്കം 3500 രൂപ ചെലവായെന്നും 1100 രൂപ താൻ നൽകിയത് സീരിയലിൽ അഭിനയിച്ച് നേടിയ പണത്തിൽ നിന്നാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. ഇന്നോളം സാഹിത്യ അക്കാദമിയിൽ അംഗമാകാനോ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ താൻ വന്നിട്ടില്ലെന്നും ഒരിക്കലും വരികയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി വഴി എനിക്ക് നിങ്ങൾ കൽപ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണ് എന്ന് മനസ്സിലാക്കി തന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരിക ആവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക