ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേരുടെ ജീവൻ പൊലിയുകയും 200ലേറെ പേരെ കാണാതാവുകയും ചെയ്തു. 1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
43,000 ഹെക്ടറിലധികം പ്രദേശത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയായി നിൽക്കുന്നു.
നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. വീടുകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക