റബ്ബർ കർഷകർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാരിന്റെ ബജറ്റ്. നിലവിലെ റബ്ബറിന്റെ താങ്ങുവിലയിൽ പത്തു രൂപയുടെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 രൂപ ഉയർത്തുന്നതോടെ 170ൽ നിന്ന് താങ്ങും വില 180 രൂപയായി ഉയരും.
1698.30 കോടി രൂപയാണ് കാർഷിക മേഖലയ്ക്ക് മാത്രമായി ഇത്തവണത്തെ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. നാളികേര വികസനത്തിനായി 65 കോടി രൂപയും സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടി രൂപയും ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കാർഷിക മേഖലയിലെ കേരള പദ്ധതിക്കായി അടുത്ത മൂന്ന് വർഷത്തേക്ക് 3000 കോടി രൂപയും കാർഷികവിളകളുടെ ഉത്പാദനശേഷി കൂട്ടുന്നതിനായി രണ്ടുകോടി രൂപയും വിള പരിപാലനത്തിന് 531.9 കോടി രൂപയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടി രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 277 കൂടി രൂപയുമാണ് ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ.
മെയ് മാസത്തോടെ കേരളത്തിന്റെ ഭാവിയുടെ വികസന കവാടമായ വിഴിഞ്ഞം തുറമുഖം തുറന്നു പ്രവർത്തനമാരംഭിക്കുമെന്നും വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക