മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ആലുവയിലുള്ള സിഎംആർഎല്ലിന്റെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. രാവിലെ 9 മണിക്ക് ആരംഭിച്ച പരിശോധനക്ക് എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ എസ് എഫ് ഐ ഒ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്ക് മാസപടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎംആർഎൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനം നാലുവർഷമായി ഈടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നൽകി എന്ന് പരാതി ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക