സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഇത്തവണ വർദ്ധനവില്ല. സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും പകരം പുതിയ പദ്ധതി ആവിഷ്കരിക്കും എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പുന പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും സാമൂഹിക സുരക്ഷാ പെൻഷൻ സമയബന്ധിതമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല എന്നും ധനമന്ത്രി പറഞ്ഞു.
ഇത്തവണത്തെ ബജറ്റിൽ 150.26 കോടി രൂപ പോലീസ് സേനയ്ക്ക് വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. 12 കോടി രൂപ പോലീസ് സേനയുടെ നവീകരണത്തിനും 14.5 കോടി രൂപ ജയിൽ വകുപ്പിനും ലഹരി വിരുദ്ധ ക്യാമ്പയിനായ വിമുക്തിക്ക് 9.5 കോടി രൂപയും ദുരന്തനിവാരണ അതോറിറ്റിക്ക് ആറു കോടി രൂപയും ആണ് വകയിരുത്തിയിരിക്കുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി രൂപയും സപ്ലൈകോ ഔട്ട്ലെറ്റ് നവീകരണത്തിന് 10 കോടി രൂപയും മുന്നോക്ക വികസന കോർപ്പറേഷന് 35 കോടി രൂപയും എക്സൈസ് വകുപ്പിന്റെ ആധുനികരണത്തിന് 9.2 കോടി രൂപയും റവന്യൂ വകുപ്പിന്റെ നവീകരണത്തിന് 26.5 കോടി രൂപയും ആണ് സർക്കാർ ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക