കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ വരൻ ഇനിയും വൈകും. റെസ സജ്ജീകരിക്കുന്നതോടെ മാത്രമെ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കൂവെന്ന് വ്യോമയാന സഹമന്ത്രി ജനറൽ ഡോ.വിജയകുമാർ സിങ് അറിയിച്ചു. അബ്ദുസമദ് സമദാനി എംപിക്കുള്ള മറുപടി കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വലിയ വിമാനങ്ങൾ ഇറങ്ങത്തത് യാത്രകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതും നിലവിലെ റൺവേയുടെ സുരക്ഷയും ചൂണ്ടിക്കാട്ടി മലപ്പുറം എം.പി ഡോ. എം.പി അബ്ദു സമദ് സമദാനി വിഷയം പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു.
കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. റൺവേ നവീകരണവും റെസയുടെ നീളം കൂട്ടലും കഴിഞ്ഞ ശേഷം മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂ എന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക