മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരത്തെ കെഎസ്ഐഡിസിയിൽ കേന്ദ്രസർക്കാർ ഏജൻസിയായ എസ്എഫ്ഐഒ യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നു. തിരുവനന്തപുരത്തുള്ള കെഎസ്ഐഡിസിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്.
സി എം ആർ എല്ലിൽ രണ്ടുദിവസം പരിശോധന നടത്തിയ ശേഷം എസ്എഫ്ഐ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് തിരുവനന്തപുരത്തെ കെഎസ്ഐഡിസി ഓഫീസിലേക്ക് പരിശോധനയ്ക്കായി എത്തിയത്. അന്വേഷണ സംഘത്തിൽ പെട്ട നാല് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ബംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്.
എസ്എഫ്ഐ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ കണക്കുകളും അന്വേഷണ സംഘത്തിന് ലഭിക്കുകയും പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പലർക്കും പണം സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി കറൻസിയായി നൽകി എന്നും അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക