ഡോ വന്ദനദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ് പറഞ്ഞു. എഫ്ഐആറിൽ പ്രശ്നങ്ങൾ ഉണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ടെന്നും പോലീസിന്റെ സാന്നിധ്യത്തിൽ ഉണ്ടായ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നത് എന്നും പിതാവ് ചോദിച്ചു.
കുത്തേറ്റതിനുശേഷം മകൾക്ക് നാലരമണിക്കൂർ ചികിത്സ ലഭിച്ചില്ലെന്നും രക്ഷിക്കണമെന്ന് മകൾ പറഞ്ഞിട്ടും ആരും സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. പോലീസിന്റെ സാന്നിധ്യത്തിൽ ഉണ്ടായ കൊലപാതകത്തിൽ അവരെ മാറ്റിനിർത്തി അന്വേഷിക്കുന്നത് എങ്ങനെയാണെന്നും 20 തവണയാണ് കേസ് മാറ്റിവെച്ചത് എന്നുംഅദ്ദേഹം പറഞ്ഞു.
തന്റെ മകൾക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്നും മണിക്കൂറുകളോളം മകൾ ഒറ്റയ്ക്ക് ഇരിക്കേണ്ടിവന്നുവെന്നും പോലീസും ഹോം ഗാർഡും ഒന്നും ചെയ്തില്ലെന്നും പോലീസിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പോലീസിന്റെ കയ്യിലുള്ള രേഖ മാത്രമാണ് ഇപ്പോഴുള്ളത് എന്നും വിശദമായ അന്വേഷണം നടത്തിയെങ്കിൽ മാത്രമേ മറ്റുകാര്യങ്ങൾ പുറത്തുവരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മകളുടെ ജീവന് വിലയിടാൻ പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം ആശുപത്രി സംരക്ഷണ ബിൽ ഉണ്ടാക്കിയതിലും സംശയമുണ്ടെന്നും ഒന്നരമണിക്കൂർ അടുത്താണ് അരമണിക്കൂർ കൊണ്ട് ആശുപത്രിയിൽ എത്തേണ്ട ആംബുലൻസ് എത്തിയത് എന്നും അദ്ദേഹം പറയുന്നു.
വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വന്ദനയുടെ പിതാവ് മോഹൻദാസ് നൽകിയ ഹർജി അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല എന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്. ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് കേസിലെ ഏക പ്രതി സന്ദീപ് സമർപ്പിച്ച അപേക്ഷയും ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക