പതിവ് വേനൽക്കാലം എത്തുന്നതിന് മുൻപ് തന്നെ കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ കുപ്പിവെള്ള വിൽപനയും കുതിച്ചുയരുന്നു. ഡിസംബർ അവസാനം ചൂട് കടുത്തതോടെ പ്രതിദിന വിൽപന ശരാശരി 50 ലക്ഷം ലിറ്ററിലേക്ക് വർധിച്ചതായാണ് ലഭ്യമായ കണക്കുകൾ പറയുന്നത്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികളുടെ വിൽപന കൂടാതെയാണി കണക്ക്. ജൂൺ, ജൂലൈ എന്നി സീസണല്ലാത്ത മാസങ്ങളെ അപേക്ഷിച്ച് വിൽപനയിൽ 50 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായത്. ചൂട് കൂടുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിൽപന ഇനിയും ഉയരും എന്നാണ് ലഭിക്കുന്ന വിവരം.
ഫ്ലാറ്റുകൾ, ഓഫിസുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കുപ്പിവെള്ളം കൂടുതലും ചെലവാകുന്നത്. അര ലിറ്റർ, ഒരു ലിറ്റർ കുപ്പിവെള്ളമാണ് കൂടുതലും ചിലവാക്കുന്നത്. സംസ്ഥാനത്തെ കുപ്പിവെള്ള ഉൽപാദന യൂണിറ്റുകൾ ഏകദേശം 260 എണ്ണമാണ് അതിൽ സജീവമായി പ്രവർത്തിക്കുന്നത്: 160-180 എണ്ണം മാത്രമാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ ബാറുകളിലും കടലോര പ്രദേശങ്ങളിലുമായി വെള്ളത്തിന്റെ വിൽപന ചുരുങ്ങും. (കിണർവെള്ളം ഉപയോഗിക്കാൻ പറ്റാത്ത ആ സമയത്ത് കടലോര പ്രദേശങ്ങളിലെ കുടുംബങ്ങൾ 20 ലിറ്റർ കുപ്പിവെള്ളത്തെ ആശ്രയിക്കാറാണ് പതിവ്.
അതേസമയം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റിയാണ് (എഫ്.എസ്.എസ്.എ) കുപ്പിവെള്ള നിർമാണ കമ്പനികൾക്ക് ലൈസൻസ് നൽകുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സിന്റെ (ബി.ഐ.എസ്) ഗുണനിലവാര പരിശോധനയും നിർബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക