ജമ്മുകാശ്മീരിന്റെ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വീട്ടിൽ സിബിഐ സംഘം റെയ്ഡ് നടത്തി. മാലിക്കിനെതിരായ കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിബിഐ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയത്.
കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ നൽകുമ്പോൾ ഇ- ടെൻഡറിങ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും 20200 കോടി രൂപയുടെ കിരു ജലവൈദ്യുത പദ്ധതിയുടെ സിവിൽ വർക്കുകൾ അനുവദിച്ചതിൽ അഴിമതി നടത്തി എന്നും ആണ് മാലിക്കിനെതിരായ കേസ്.
ഇതിന്റെ ടെൻഡർ ലഭിച്ചത് ചെനാബ് വാലി പവർ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ്. മാലിക് ജമ്മു കാശ്മീർ ഗവർണർ ആയിരുന്ന 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30 നും ഇടയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ക്ലിയർ ചെയ്യുന്നതിന് 300 കോടി രൂപ തനിക്ക് കൈക്കൂലിയായി വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു.
ഡൽഹിയിലും ജമ്മുകാശ്മീരിലും ആയി എട്ടോളം സ്ഥലങ്ങളിൽ കേസുമായി ബന്ധപ്പെട്ട കഴിഞ്ഞമാസം സിബിഐ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയെ തുടർന്ന് 21 ലക്ഷം രൂപ, ഡിജിറ്റൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, രേഖകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക