ന്യൂഡൽഹി: യോഗാ ഗുരു രാംദേവിന്റെ സഹ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദിക്ക് എന്ന സ്ഥാപനത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചു എന്ന് ആരോപിച്ചാണ് പതഞ്ജലി ആയുർവ്വേദിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. പതഞ്ജലി ആയുർവേദം നിർമ്മിക്കുന്ന ഉൽപ്പന്നത്തിന്റെ പരസ്യം ചെയ്യുന്നതിൽ നിന്ന് കമ്പനിയെ കോടതി വിലക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ പതഞ്ജലി കബളിപ്പിച്ചുവെന്നും സുപ്രീം കോടതി പറഞ്ഞു. പതഞ്ജലി ആയുർവേദിന്റെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയെ തുടർന്നാണ് സുപ്രീം കോടതി വിധി. കൂടാതെ വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പതഞ്ജലിയുടെ പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് പതഞ്ജലി ആയുർവേദത്തിനും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നൽകാൻ ഇവർക്ക് മൂന്നാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പുറപ്പെടുവിച്ച മുൻ കോടതി ഉത്തരവുകൾ അവഗണിച്ചാണ് പതഞ്ജലി ആയുർവേദ വീണ്ടും പരസ്യം നൽകിയതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും എ. അമാനുല്ലയും വാദത്തിനിടെ നിരീക്ഷിച്ചു. 2023 നവംബറിൽ പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾ ചില രോഗങ്ങൾ സുഖപ്പെടുത്താൻ സാധിക്കുമെന്ന് വ്യാജമായ അവകാശവാദം ഉന്നയിച്ചതിൽ ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക