ലോ കോളേജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി. ജയ്സൺ ജോസഫ് സമർപ്പിച്ച ജാമ്യ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് കടമ്മനിട്ട ലോ കോളേജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പോലീസിൽ കീഴടങ്ങിയത്.
ലോ കോളേജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയാണ് ജയ്സൺ ജോസഫ്. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് ജയ്സൺ പോലീസിൽ കീഴടങ്ങിയത്. ഡിവൈഎഫ്ഐ നേതാവ് എന്നതിലുപരി സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ജയ്സൺ.
ഡിസംബർ 20നാണ് കേസിനാസ്പദമായ സംഭവം. കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ജയ്സൺ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്.സുപ്രീംകോടതിയും ഇപ്പോൾ ജയ്സൺ ജാമ്യ അപേക്ഷ തള്ളിയിരിക്കുകയാണ്.
നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതും നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. പോലീസിൽ 13 നു മുൻപ് കീഴടങ്ങണമെന്ന് ജയ്സണ് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കോളേജിൽ നിന്നും ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക