പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. മാർച്ച് 18ന് കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്കാണ് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോക്ക് ഇപ്പോൾ പോലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.
മാർച്ച് 18 ന് കോയമ്പത്തൂർ ടൗണിൽ 4 കിലോമീറ്റർ റോഡ് ഷോ നടത്താനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. മേട്ടുപ്പാളയം റോഡ് മുതൽ ആർഎസ് പുരം റോഡ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതിനാണ് പോലീസ് ഇപ്പോൾ അനുമതി നിഷേധിച്ചിരിക്കുന്നത്.
1998ല് ബോംബ് സ്ഫോടനം നടന്ന സ്ഥലം ആണിതെന്നും മേഖല സുരക്ഷിതമല്ലെന്നും പോലീസ് വിശദീകരിച്ചു. പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകുമെന്നതാണ് പ്രധാന കാരണമായി കോയമ്പത്തൂർ പോലീസ് കമ്മീഷണർ അനുമതി നിഷേധിക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ ഒരു ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കും എന്നാണ് നേരത്തെ ബിജെപി അറിയിച്ചിരുന്നത്. അതേസമയം രാഷ്ട്രീയ പ്രേരിതമാണ് പോലീസ് നീക്കം എന്ന് ആരോപിച്ച് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ ബിജെപി കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക