ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിന് നാളെ തുടക്കമാകും. പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാൻ ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ഗായകൻ സോനു നിഗം, സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ എന്നിവർ ഉദ്ഘാടന വേദിയിൽ അണിനിരക്കും.
വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. 7.30ന് ആദ്യ മത്സരം ആരംഭിക്കും. നിലവിലെ ജേതാക്കളായ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. 2023ലെ ഐ.പി.എല്ലിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ ധോണിയുടെ തിരിച്ചുവരവിന് കൂടി മത്സരം സാക്ഷിയാവും.
ഉദ്ഘാടന മത്സരത്തിന് മുമ്പായി സ്വീഡിഷ് ഡിജെ ആക്സ്വെലിന്റെ സംഗീതരാവും ഉണ്ടാകും. സ്റ്റാർ സ്പോർട്സ് നെറ്റ്വര്‍ക്കിലും സ്പോർട്സ് സ്റ്റാറിലും ഉദ്ഘാടന ചടങ്ങുകൾ ആരാധകർക്ക് ആസ്വദിക്കാം.
അപ്രതീക്ഷിതമായി നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിക്ക് പകരം റുതുരാജ് ഗെയ്ക്വാദാണ് സിഎസ്കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. പുരുഷന്മാരുടെ ഐപിഎല്ലില്‍ ഇതുവരെ നേടാന്‍ കഴിയാത്ത കിരീടം ഇത്തവണ ഉയര്‍ത്തുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക