ആടുജീവിതം ബഹ്റൈനിൽ പ്രദർശിപ്പിക്കാൻ അനുമതി.ഏപ്രിൽ 3 മുതൽ പ്രദർശിപ്പിക്കും. ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശന അനുമതി നൽകിയിരുന്ന ചിത്രം ഏപ്രിൽ 3 മുതൽ ബഹ്റൈനിലെ തീയേറ്ററുകളിൽ എത്തുമെന്നാണ് ബഹ്റൈനിലെ തീയേറ്റർ മാനേജ്മെന്റ് അറിയിച്ചത്.
ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആണ് ആടുജീവിതം. ചിത്രത്തിന്റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ യുഎഇയിലെത്തുന്നുള്ളൂ.
ആടുജീവിതം നോവൽ ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാൽ, പുസ്തകം പിന്നീട് ഗൾഫിൽ നിരോധിക്കപ്പെടുകയും ചെയ്തു. കേരളത്തിൽ നിന്ന് തൊഴിലന്വേഷിച്ച് എത്തിയ നജീബ് എന്ന ചെറുപ്പക്കാരൻ വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാകുന്നതാണ് നോവലിൽ പറയുന്നത് .ഇതാണ് ഗൾഫിൽ നോവൽ നിരോധിക്കാൻ കാരണമായത്.
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം റെക്കോർഡ് കളക്ഷനിലേക്ക്. ആദ്യദിനത്തിൽ ആഗോളതലത്തിൽ 16.7 കോടി രൂപ സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനവും മികച്ച കളക്ഷനാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ദിന കളക്ഷൻ കൂടി ചേർത്ത് കൂട്ടുമ്പോൾ സിനിമ ആഗോളതലത്തിൽ 30 കോടി രൂപയില്‍ അധികം നേടി എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ നിന്ന് മാത്രമായി ആദ്യദിനം സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. 75.09 ശതമാനം ഒക്യുപൻസിയാണ് വ്യാഴാഴ്ച സിനിമയ്ക്ക് ലഭിച്ചത്. വാരാന്ത്യം, ഞായറാഴ്ച, ഈസ്റ്റർ എന്നിവ കാണിക്കിലെടുത്താൽ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷനിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക