തൃശൂർ: ഓടുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. ഒഡീഷ സ്വദേശി രജനീകാന്ത് എന്നയാളാണ് പ്രതി ഇയാളെ റെയില്‍വേ പോലീസ് പിടികൂടി. തൃശൂർ വെളപ്പായയിൽ ആണ് ഇന്നലെ രാത്രി സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം.
എറണാകുളം-പട്ന എക്സ്പ്രസിലെ എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈന്‍ അടയ്ക്കാന്‍ വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് തര്‍ക്കമുണ്ടായത്. തൃശ്ശൂര്‍ സ്റ്റേഷന് പിന്നിട്ട് വെളപ്പായക്ക് സമീപത്ത് വെച്ച് പ്രതി വിനോദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക