വിഷുവിനെ വരവേൽക്കുന്നതിനായി മാസങ്ങൾക്ക് മുൻപേ തന്നെ വഴിയോരങ്ങളിലും മറ്റും മഞ്ഞ നിറത്തിൽ പൂത്തുലഞ്ഞ് നിൽക്കാറുണ്ട് കണിക്കൊന്ന. പൂത്തുലഞ്ഞ കണിക്കൊന്ന മരങ്ങൾ കാണുന്നത് കണ്ണിന് വളരെയധികം കുളിർമയേകുന്ന കാഴ്ചയാണ്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്ന ഇല്ലാതെ മലയാളിക്ക് വിഷുക്കണി പൂർത്തിയാവില്ല. വിഷുക്കാലമായാൽ പൊന്നിൽ കുളിച്ചപോലെ മഞ്ഞനിറത്തിൽ നിൽക്കുന്ന കണിക്കൊന്ന മരം കാണുന്നത് കണ്ണിന് ഇമ്പമേറുന്ന കാഴ്ച തന്നെയാണ്.
പ്രധാനമായും കണിക്കൊന്ന ഉപയോഗിച്ചാണ് വിഷുവിന് കണി ഒരുക്കുന്നത്. കണി ഒരുക്കുന്നതിനായി കണിക്കൊന്ന പൂക്കൾ ഉപയോഗിക്കുന്നതിനു പിന്നിലും നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം നടക്കുന്നതിനിടയിൽ ഭഗവാൻ ശ്രീരാമ ചന്ദ്രൻ ഒളിഞ്ഞു നിന്ന് ബാലിയെ അമ്പെയ്തു കൊന്നത് കണിക്കൊന്ന മരത്തിന്റെ ചുവട്ടിലാണ് എന്നതാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്ന കണിക്കൊന്നയുമായി ബന്ധപ്പെട്ട ഐതിഹ്യം.
ബാലിയെ കൊല്ലുന്നതിനായി കണിക്കൊന്ന മരത്തിന് ചുവട്ടിൽ നിന്ന് അമ്പെയ്തതിനാലാണ് അന്നു മുതൽ കണിക്കൊന്ന മരത്തിന് കൊന്നമരം എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു. ഇതു കൂടാതെ ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് കണിക്കൊന്നക്ക് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക