അപ്പോളോ ദൗഥ്യം കഴിഞ്ഞ് ആര്‍ട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യര്‍ വീണ്ടും ചന്ദ്രനിലേക്കിറങ്ങുക. ആര്‍ട്ടെമിസ് 3 ദൗത്യത്തിന്റെ തുടർച്ചയായി ചന്ദ്രനിലിറങ്ങുന്ന ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലെ പ്രകമ്പനങ്ങളുടെ അളവ് അറിയുന്നതിന് വേണ്ടിയുള്ള മൂൺ ക്വേക്ക് ഡിറ്റക്ടര്‍ സ്ഥാപിക്കുമെന്ന് നാസ. മേരിലാന്റിലെ ഗ്രീന്ബെല്റ്റിലുള്ള ഗോദ്ദാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിലാണ് ഈ ഉപകരണത്തിന്റെ നിര്‍മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നതെന്ന് നാസ പറഞ്ഞൂ.
ലൂണാര്‍ എന്‍വയണ്‍മെന്റ് മോണിറ്ററിങ് സ്റ്റേഷന് (എല്ഇഎംഎസ്) എന്ന ഈ ഉപകരണം ആര്‍ട്ടെമിസ് 3 യില്‍ ചന്ദ്രനിലേക്ക് കൊണ്ട് പോകാൻ സാധ്യത ഉള്ള ആദ്യ മൂന്ന് ഉപകരണങ്ങളിലൊന്നായിരിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഉപരിതലത്തിനടിയിലെ പ്രകമ്പനങ്ങള്‍ ദീര്‍ഘകാലം നിരീക്ഷിക്കാനും സ്വയം പ്രവര്ത്തിക്കാനുമാവുന്ന സീസ്മോമീറ്റര്‍ ആണ് എല്ഇഎംഎസ്. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷക്കാലം വരെ ചന്ദ്രോപരിതലത്തില്‍ പ്രവര്‍ത്തിക്കാനാകുന്ന രീതിയിലാണ് ഇതാ ഉണ്ടാക്കിയിരിക്കുന്നത്.
അപ്പോളോ ദൗത്യത്തിലാണ് ചന്ദ്രനില്‍ സീസ്മോമീറ്ററുകള്‍ കൊണ്ടുള്ള നിരീക്ഷണം ആദ്യമായി നടത്തിയത്. 1969 മുതല്‍ 1972 വരെ ഇവ ഉപയോഗിച്ചിട്ടുണ്ട് എന്ന പറയുന്നു. ഭൂമിയിലെ സമുദ്രങ്ങളിലെ വേലിയേറ്റങ്ങള്‍ക്ക് കാരണമാകുന്ന അതേ ഗുരുത്വാകര്‍ഷണം തന്നെയാണ് ഈ കമ്പനങ്ങള്‍ക്ക് കാരണം. താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം ചന്ദ്രന്റെ ഉപരിതലം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോഴും പ്രകമ്പനം ഉണ്ടാവാറുണ്ട് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക