പ്രധാനമന്ത്രിയുടെ ആരോപണത്തിന് വിശദീകരണവുമായി രാഹുൽഗാന്ധി. 22 അതി സമ്പന്നർക്ക് മോദി നൽകിയതിന്റെ ചെറിയൊരു പങ്ക് 90% വരുന്ന രാജ്യത്തെ പാവപ്പെട്ടവർക്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിലാണ് വിശദീകരണവുമായി രാഹുൽഗാന്ധി രംഗത്തുവന്നത്.
സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റെ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണ് ജാതി സെൻസസ് എന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യമാണെന്നും ആർക്കും തന്നെ അതിൽ നിന്നും തടയാനാകില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺഗ്രസ് പ്രകടനപത്രിക മുന്നോട്ടുവെച്ച ജാതി സെൻസസ് വിവാദമാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി വിശദീകരണവുമായി രംഗത്തുവന്നത്. രാജ്യത്ത് ഉള്ള 90% ത്തോളം വരുന്ന ദളിത്, ഒബിസി പിന്നോക്ക വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ അനീതി നേരിടുന്നതായും ഈ 90% ത്തിനും 22 അതിസമ്പന്നർക്ക് പ്രധാനമന്ത്രി മോദി നൽകിയ പണത്തിലെ ചെറിയൊരു പങ്ക് നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽഗാന്ധി വിശദീകരിച്ചു.
താൻ ആവശ്യപ്പെട്ടത് രാജ്യത്തിന്റെ എക്സറേ എടുക്കണമെന്നാണ് എന്ന് രാജ്യസ്നേഹി എന്ന് അവകാശപ്പെടുന്നവർ എക്സറേയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദളിത് ആദിവാസി വിഭാഗത്തിൽ നിന്നും ആരെയും രാമക്ഷേത്രം പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എണീ ചടങ്ങുകളിൽ കണ്ടില്ലെന്ന് വിമർശനം ഉനയിച്ച രാഹുൽഗാന്ധി സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റെ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണ് ജാതി സെൻസസ് എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക