തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എത്തി കോവൂർ കുഞ്ഞുമോൻ എംഎൽഎ. രാവിലെ എട്ടുമണിയോടെ തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിക്കാതെ മടക്കി അയക്കുകയും ചെയ്തു. തേവലക്കര ഗേൾസ് ഹൈസ്കൂളിലെ 131 ആം നമ്പർ ബൂത്തിലാണ് തിരിച്ചറിയൽ രേഖയില്ലാതെ എംഎൽഎ വോട്ട് ചെയ്യാനായി എത്തിയത്.
പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചതോടെ പിന്നീട് തിരിച്ചറിയൽ രേഖയുമായി എത്തി എംഎൽഎ വോട്ട് ചെയ്യുകയും ചെയ്തു. കോവൂരിലെ 131 ആം നമ്പർ ബൂത്തിൽ ആയിരുന്നു എംഎൽഎ വോട്ട് രേഖപ്പെടുത്തിയത്. 186 വോട്ടുകൾക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ 131ആം ബൂത്തിൽ പിന്നിൽ പോയിരുന്നു.
വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടേഴ്സ് ഐഡി കാർഡ് ഇല്ലെങ്കിൽ തിരിച്ചറിയൽ രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഈ രേഖകൾ ഉപയോഗിക്കാവുന്നതാണ്.
- ആധാർ കാർഡ്
- എം എൻ ആർ ഇ ജി എ തൊഴിൽ കാർഡ്( ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
- ബാങ്ക്/ പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതം ഉള്ള പാസ് ബുക്കുകൾ
- തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാൻ കാർഡ്
- ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
- ഇന്ത്യൻ പാസ്പോർട്ട്
- ഫോട്ടോ സഹിതം ഉള്ള പെൻഷൻ രേഖ
- കേന്ദ്ര-സംസ്ഥാന ജീവനക്കാർ പൊതുമേഖല സ്ഥാപനങ്ങൾ പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
- പാർലമെന്റ് അംഗങ്ങൾ നിയമസഭകളിലെ അംഗങ്ങൾ രജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
- ഭിന്നശേഷി തിരിച്ചറിയൽ കാർഡ്( യു ഡി ഐ ഡി കാർഡ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക